ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്കു മുട്ടുമാറ്റൽ ശസ്ത്രക്രിയയിൽ വീണ്ടും വിജയം.
സ്വകാര്യ ആശുപത്രിയിൽ മൂന്നുലക്ഷം രൂപയിലധികം ചെലവുവരുന്ന മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ രോഗിക്ക് ചില്ലിക്കാശുപോലും ചെലവില്ലാതേയൊണ് വിജയകരമായി പൂർത്തീകരിച്ചത്.
വാതരോഗം മൂലം ഇരുകാലുകളിലെയും മുട്ട് അനക്കാനാവാത്ത അവസ്ഥയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ മധ്യവയസ്ക സർജറിക്കുശേഷം സുഖംപ്രാപിച്ചു.
പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും സർജറിക്ക് പണം ഇല്ലാതെ വന്നതോടെയാണ് ഇവർ താലൂക്ക് ആശുപത്രിയിലെത്തിയത്. എല്ലുരോഗവിഭാഗം ഡോക്ടർ ജിത്തു, ഡോ. ജോഹർ, അനസ്തേഷ്യ വിഭാഗം ഡോ. നിത, മറ്റുനഴ്സിംഗ് ജീവനക്കാർ എന്നിവരുടെ കൂട്ടായശ്രമത്തിൽ സർജറി വിജയകരമാക്കുകയായിരുന്നു. ഇരുകാലുകളുടെയും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്.
രണ്ടുദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകുമെന്നു സുപ്രണ്ട് അറിയിച്ചു. മറ്റൊരു രോഗിക്കുകൂടി അടുത്തദിവസങ്ങളിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.